Thursday, April 12, 2012

സ്‌കൂള്‍ഘടനാമാറ്റം തല്കാലം രജിസ്റ്ററില്‍ മാത്രം -അബ്ദുറബ്ബ്


 13 Apr 2012

ആലപ്പുഴ: ദേശീയവിദ്യാഭ്യാസ നയത്തിന് അനുസൃതമായി സ്‌കൂള്‍ഘടനയില്‍ മാറ്റം വരുത്തുമ്പോള്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ് വ്യക്തമാക്കി. തിരുവമ്പാടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

യു.പി., ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി ക്ലാസ്സുകള്‍ പുനഃസംഘടിപ്പിക്കുമ്പോള്‍ അധ്യാപകരെയും വിദ്യാര്‍ഥികളെയും മാറ്റുകയില്ല. ക്ലാസ് രജിസ്റ്ററുകള്‍ മാത്രമാണ് മാറ്റുക. നിലവില്‍ പഠിപ്പിക്കുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാതെതന്നെ വിഭജനം നടത്തും. മൂന്നുവര്‍ഷത്തിനുശേഷം ക്രമേണയെ പ്രൈമറി, യു.പി., ഹയര്‍സെക്കന്‍ഡറി ക്ലാസ്സുകള്‍ എല്ലാം പ്രത്യേകമാക്കുകയുള്ളൂ.

2011-2012 ല്‍ കയറിയ അധ്യാപകര്‍ മുതല്‍ പുതിയ അധ്യാപകരെല്ലാം പ്രവേശനപരീക്ഷ പാസ്സായ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പരീക്ഷ ജൂണ്‍ മുതല്‍ നടത്തും.

കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഒന്നാംക്ലാസ് പ്രവേശനം അഞ്ചാം വയസ്സിലാണ്. ഇത് തുടരുന്നിടത്തോളം കാലം സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രവേശനം അഞ്ചാംവയസ്സില്‍ തന്നെ തുടരും. വിദ്യാഭ്യാസരംഗത്ത് ഗുണപരമായ മാറ്റമുണ്ടാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ശമ്പളം ലഭിക്കാതിരുന്ന 2700 അധ്യാപകര്‍ക്ക് ശമ്പളം നല്കിത്തുടങ്ങി. കുട്ടികളുടെ കുറവുമൂലം പുറത്താകുകയും പ്രൊട്ടക്ടഡ് ആവുകയും ചെയ്ത അധ്യാപകര്‍ക്കുള്ള പരിശീലനം ജൂണ്‍ 11 ന് മുമ്പ് നല്കുമെന്നും മന്ത്രി അറിയിച്ചു.

ബോര്‍ഡ് പ്രസിഡന്റ് ബാലകൃഷ്ണന്‍ ജി.കുറുപ്പ് അധ്യക്ഷനായി. സംഘാടകസമിതി ചെയര്‍മാന്‍ എന്‍.മുരളീധരന്‍ നായര്‍, സ്‌കൂള്‍ മാനേജര്‍ എന്‍. രവീന്ദ്രന്‍നായര്‍, പ്രൊഫ. നെടുമുടി ഹരികുമാര്‍, മന്നത്തു ഗോപിനാഥന്‍, ഹരികുമാര്‍ വാലേത്ത് എന്നിവര്‍ പ്രസംഗിച്ചു
സ്‌കൂള്‍ഘടനാമാറ്റം തല്കാലം രജിസ്റ്ററില്‍ മാത്രം -അബ്ദുറബ്ബ്
Posted on: 13 Apr 2012


ആലപ്പുഴ: ദേശീയവിദ്യാഭ്യാസ നയത്തിന് അനുസൃതമായി സ്‌കൂള്‍ഘടനയില്‍ മാറ്റം വരുത്തുമ്പോള്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ് വ്യക്തമാക്കി. തിരുവമ്പാടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

യു.പി., ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി ക്ലാസ്സുകള്‍ പുനഃസംഘടിപ്പിക്കുമ്പോള്‍ അധ്യാപകരെയും വിദ്യാര്‍ഥികളെയും മാറ്റുകയില്ല. ക്ലാസ് രജിസ്റ്ററുകള്‍ മാത്രമാണ് മാറ്റുക. നിലവില്‍ പഠിപ്പിക്കുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാതെതന്നെ വിഭജനം നടത്തും. മൂന്നുവര്‍ഷത്തിനുശേഷം ക്രമേണയെ പ്രൈമറി, യു.പി., ഹയര്‍സെക്കന്‍ഡറി ക്ലാസ്സുകള്‍ എല്ലാം പ്രത്യേകമാക്കുകയുള്ളൂ.

2011-2012 ല്‍ കയറിയ അധ്യാപകര്‍ മുതല്‍ പുതിയ അധ്യാപകരെല്ലാം പ്രവേശനപരീക്ഷ പാസ്സായ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പരീക്ഷ ജൂണ്‍ മുതല്‍ നടത്തും.

കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഒന്നാംക്ലാസ് പ്രവേശനം അഞ്ചാം വയസ്സിലാണ്. ഇത് തുടരുന്നിടത്തോളം കാലം സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രവേശനം അഞ്ചാംവയസ്സില്‍ തന്നെ തുടരും. വിദ്യാഭ്യാസരംഗത്ത് ഗുണപരമായ മാറ്റമുണ്ടാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ശമ്പളം ലഭിക്കാതിരുന്ന 2700 അധ്യാപകര്‍ക്ക് ശമ്പളം നല്കിത്തുടങ്ങി. കുട്ടികളുടെ കുറവുമൂലം പുറത്താകുകയും പ്രൊട്ടക്ടഡ് ആവുകയും ചെയ്ത അധ്യാപകര്‍ക്കുള്ള പരിശീലനം ജൂണ്‍ 11 ന് മുമ്പ് നല്കുമെന്നും മന്ത്രി അറിയിച്ചു.

ബോര്‍ഡ് പ്രസിഡന്റ് ബാലകൃഷ്ണന്‍ ജി.കുറുപ്പ് അധ്യക്ഷനായി. സംഘാടകസമിതി ചെയര്‍മാന്‍ എന്‍.മുരളീധരന്‍ നായര്‍, സ്‌കൂള്‍ മാനേജര്‍ എന്‍. രവീന്ദ്രന്‍നായര്‍, പ്രൊഫ. നെടുമുടി ഹരികുമാര്‍, മന്നത്തു ഗോപിനാഥന്‍, ഹരികുമാര്‍ വാലേത്ത് എന്നിവര്‍ പ്രസംഗിച്ചു
സ്‌കൂള്‍ഘടനാമാറ്റം തല്കാലം രജിസ്റ്ററില്‍ മാത്രം -അബ്ദുറബ്ബ്
Posted on: 13 Apr 2012


ആലപ്പുഴ: ദേശീയവിദ്യാഭ്യാസ നയത്തിന് അനുസൃതമായി സ്‌കൂള്‍ഘടനയില്‍ മാറ്റം വരുത്തുമ്പോള്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ് വ്യക്തമാക്കി. തിരുവമ്പാടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

യു.പി., ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി ക്ലാസ്സുകള്‍ പുനഃസംഘടിപ്പിക്കുമ്പോള്‍ അധ്യാപകരെയും വിദ്യാര്‍ഥികളെയും മാറ്റുകയില്ല. ക്ലാസ് രജിസ്റ്ററുകള്‍ മാത്രമാണ് മാറ്റുക. നിലവില്‍ പഠിപ്പിക്കുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാതെതന്നെ വിഭജനം നടത്തും. മൂന്നുവര്‍ഷത്തിനുശേഷം ക്രമേണയെ പ്രൈമറി, യു.പി., ഹയര്‍സെക്കന്‍ഡറി ക്ലാസ്സുകള്‍ എല്ലാം പ്രത്യേകമാക്കുകയുള്ളൂ.

2011-2012 ല്‍ കയറിയ അധ്യാപകര്‍ മുതല്‍ പുതിയ അധ്യാപകരെല്ലാം പ്രവേശനപരീക്ഷ പാസ്സായ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പരീക്ഷ ജൂണ്‍ മുതല്‍ നടത്തും.

കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഒന്നാംക്ലാസ് പ്രവേശനം അഞ്ചാം വയസ്സിലാണ്. ഇത് തുടരുന്നിടത്തോളം കാലം സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രവേശനം അഞ്ചാംവയസ്സില്‍ തന്നെ തുടരും. വിദ്യാഭ്യാസരംഗത്ത് ഗുണപരമായ മാറ്റമുണ്ടാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ശമ്പളം ലഭിക്കാതിരുന്ന 2700 അധ്യാപകര്‍ക്ക് ശമ്പളം നല്കിത്തുടങ്ങി. കുട്ടികളുടെ കുറവുമൂലം പുറത്താകുകയും പ്രൊട്ടക്ടഡ് ആവുകയും ചെയ്ത അധ്യാപകര്‍ക്കുള്ള പരിശീലനം ജൂണ്‍ 11 ന് മുമ്പ് നല്കുമെന്നും മന്ത്രി അറിയിച്ചു.

ബോര്‍ഡ് പ്രസിഡന്റ് ബാലകൃഷ്ണന്‍ ജി.കുറുപ്പ് അധ്യക്ഷനായി. സംഘാടകസമിതി ചെയര്‍മാന്‍ എന്‍.മുരളീധരന്‍ നായര്‍, സ്‌കൂള്‍ മാനേജര്‍ എന്‍. രവീന്ദ്രന്‍നായര്‍, പ്രൊഫ. നെടുമുടി ഹരികുമാര്‍, മന്നത്തു ഗോപിനാഥന്‍, ഹരികുമാര്‍ വാലേത്ത് എന്നിവര്‍ പ്രസംഗിച്ചു

No comments: