Sunday, July 24, 2011

ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകര്‍ ദുരിതത്തില്‍


  • കോഴിക്കോട്: ഏകാധ്യാപക വിദ്യാലയ(ആള്‍ട്ടര്‍നേറ്റീവ്സ്കൂള്‍)ങ്ങളിലെ അധ്യാപകരുടെ ജീവിതം ദുരിതമയമാകുന്നു. ജില്ലയിലെ 15 സെന്ററുകളിലെ അധ്യാപകര്‍ ശമ്പളമില്ലാതെ അനിശ്ചിതാവസ്ഥയില്‍ .
  • സ്കൂള്‍ പ്രവര്‍ത്തനത്തിനും സ്വന്തം ചെലവിനും അധ്യാപകര്‍ക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ട നിലയാണ്. ആള്‍ട്ടര്‍നേറ്റീവ് സ്കൂളുകളിലെ അധ്യാപകരുടെ ക്ഷേമം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ ഉറപ്പു നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അധ്യാപകര്‍ സമരം നിര്‍ത്തിവെച്ചത്. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും തീരുമാനങ്ങളൊന്നും എടുക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല
  • . പല കാരണത്താല്‍ സ്കൂളില്‍ പോകാന്‍ കഴിയാത്ത കുട്ടികളെ കണ്ടെത്തി പഠിപ്പിച്ചു വളര്‍ത്തിയെടുക്കുക എന്ന കാഴ്ചപ്പാടോടെയാണ് ആള്‍ട്ടര്‍നേറ്റീവ് സ്കൂളുകള്‍ ആരംഭിച്ചത്.
  • ആള്‍ട്ടര്‍നേറ്റീവ് വിദ്യാലയങ്ങളിലെ അധ്യാപകരുടെ കരാര്‍ പുതുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അവരെ സ്ഥിരപ്പെടുത്തി മെച്ചപ്പെട്ട ശമ്പളം നല്‍കണമെന്നും നിയമസഭയില്‍ ഇ പി ജയരാജന്‍ എംഎല്‍എ ആവശ്യപ്പെട്ടിരുന്നു.
  • കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമം നടപ്പാകുന്നതോടെ കേന്ദ്രത്തില്‍നിന്ന് ഫണ്ട് ലഭിക്കാത്തതാണ് സ്കൂളുകളുടെ പ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കിയത്
  • . ധനവകുപ്പിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയൂ എന്ന നിലപാടിലാണ് മന്ത്രി പി കെ അബ്ദുറബ്ബ്.
  • പശുക്കടവ്(1), കട്ടിപ്പാറ(1), തലയാട്(2), കൊടുവള്ളി(6), പുതുപ്പാടി(5), കോടഞ്ചേരി(1) എന്നിവിടങ്ങളിലാണ് ജില്ലയില്‍ ഏകാധ്യാപക വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
  • തുച്ഛമായ തുകയാണ് അധ്യാപകര്‍ക്ക് ശമ്പളമായി ലഭിക്കുന്നത്. അതുതന്നെ മുടങ്ങിക്കിടക്കുന്നതിനാല്‍ കടം വാങ്ങി ജീവിക്കേണ്ട സ്ഥിതിയാണെന്ന് പുതുപ്പാടി പഞ്ചായത്തിലെ നാക്കിലംപാട് ഏകാധ്യാപക വിദ്യാലയത്തിലെ ജമീല പറഞ്ഞു.
  • നൂറ്റമ്പതോളം വിദ്യാര്‍ഥികളാണ് ഈ വിദ്യാലയങ്ങളില്‍ പഠിക്കുന്നത്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് പുറമേ ജനറല്‍ വിഭാഗത്തിലെ കുട്ടികളും എത്തുന്നുണ്ട്. ഒരാഴ്ചക്കകം പ്രശ്നത്തിന് പരിഹാരം കാണാമെന്നാണ് സമരത്തിലായിരുന്ന അധ്യാപകരോട് മന്ത്രി പറഞ്ഞത്. എന്നാല്‍ ഇതുവരെ നടപടിയുണ്ടായില്ല.
  • മുന്‍വര്‍ഷങ്ങളില്‍ എസ്എസ്എ ഫണ്ടുപയോഗിച്ചാണ് ഏകാധ്യാപക വിദ്യാലയങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്.

No comments: