Saturday, June 18, 2011

പ്ലീസ്, തളര്‍ത്തുന്ന ചോദ്യങ്ങള്‍ വേണോ

posted on: 19-Jun-2011 12:17 AM
കോഴിക്കോട്: ക്ലാസ് മുറികളില്‍ അധ്യാപകര്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാമോ? കുട്ടികള്‍ക്കുള്ള ഇത്തരം നിബന്ധനകള്‍ അധ്യാപകര്‍ക്കും ബാധകമല്ലേ? കുട്ടികളെ മാനസികമായി തളര്‍ത്തുന്ന ചോദ്യങ്ങള്‍ അധ്യാപകര്‍ക്ക് ഉന്നയിക്കാമോ? സംശയങ്ങളും ആശങ്കകളും ഉയര്‍ത്തിയ കുട്ടികളുടെ സംവാദ സദസ്സ് നിയമവും അവകാശങ്ങളും അറിയാനും പഠിക്കാനുമുള്ള വേദിയായി. ജില്ല പഞ്ചായത്ത് സംഘടിപ്പിച്ച "നിഷേധിക്കപ്പെടുന്ന അവകാശങ്ങള്‍" കുട്ടികളുടെ സംവാദസദസ്സില്‍ സ്കൂളിനും പുറത്തുമുളള പ്രശ്നങ്ങളും കുട്ടികള്‍ ഉന്നയിച്ചു. അധ്യാപകര്‍ക്ക് പലപ്പോഴും അറിയാത്ത കാര്യങ്ങളാണ് ചോദ്യങ്ങളായി വരുന്നതെന്നായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്ത ചില കുട്ടികളുടെ അഭിപ്രായം. മാനസികമായി തളര്‍ത്താനേ ഇത്തരം ചോദ്യങ്ങള്‍കൊണ്ട് കഴിയൂ. ഒന്നാംക്ലാസിലെ കുട്ടിക്ക് ഇതിലും അറിയാം എന്നുകൂടി പറഞ്ഞ് തങ്ങളെ ഇകഴ്ത്തിക്കാണിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഇവര്‍ വേവലാതിപ്പെട്ടു. വിദ്യാര്‍ഥിയും അധ്യാപകനും തമ്മിലുള്ള സൗഹൃദം വേണമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ അത് നിലനില്‍ക്കുമോ എന്ന ആശങ്കയുമുണ്ടായി. സൗഹൃദം നിലനില്‍ക്കുമ്പോള്‍ മാത്രമേ തങ്ങള്‍ക്ക് പ്രശ്നങ്ങളുമായി അധ്യാപകരെ സമീപിക്കാനാവൂ. സൗകര്യമുള്ളതും ആകര്‍ഷകവുമായ ക്ലാസ്മുറികള്‍ക്കുള്ള അവകാശവും ഉന്നയിക്കപ്പെട്ടു. ക്ലാസിലെ കുട്ടികളുടെ എണ്ണത്തില്‍ നിബന്ധനകള്‍ പാലിക്കണം. രണ്ട്, മൂന്ന് ക്ലാസുകളെ ഒരുമിച്ച് ചേര്‍ക്കുമ്പോള്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടാകുകയും അത് മറ്റൊരു അവകാശ നിഷേധമായി മാറുകയും ചെയ്യുന്നുവെന്നായിരുന്നു ഭൂരിഭാഗം പേരുടെയും അഭിപ്രായം. തങ്ങളുടെ പ്രശ്നങ്ങള്‍ അധ്യാപകരുടെ അടുത്ത് അവതരിപ്പിക്കാന്‍ കഴിയാതെ വരികയും അധ്യാപക-വിദ്യാര്‍ഥി ബന്ധം കുറയുകയും ചെയ്യുന്നു. 30 കുട്ടികള്‍ മാത്രമേ പരമാവധി ക്ലാസില്‍ ഉണ്ടാകാവൂ എന്ന നിര്‍ദേശവുമുയര്‍ന്നു. വീട്, സ്കൂള്‍ , വിദ്യാഭ്യാസം എന്നിങ്ങനെ കുട്ടികളെ പത്ത് ഗ്രൂപ്പായി തിരിച്ചായിരുന്നു ചര്‍ച്ച. പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ ശശി ഉദ്ഘാടനം ചെയ്തു. കൊടക്കാട് ശ്രീധരന്‍ വിഷയം അവതരിപ്പിച്ചു. ഡിഡിഇ കെ വി വിനോദ്ബാബു അധ്യക്ഷനായി. ഡിഇഒ രാജന്‍ , കെ കെ ശിവദാസന്‍ , ഗോവിന്ദന്‍ , ടി പി സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ വിഷയഗ്രൂപ്പുകളില്‍ നടന്ന ചര്‍ച്ചയില്‍ വി അഷ്വിന്‍ , കെ ആയിഷറെജ, എസ് സുജയദാസ്, കെ അയമനോ, ഇ സുധര്‍മ, ഹാരിഷ നുസ്റത്ത്, വി കെ നമിത, കെ ശ്രുതി എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ മുഴുവന്‍ ഹൈസ്കൂളിലെയും ഹയര്‍സെക്കന്‍ഡറിയിലെയും തെരഞ്ഞെടുക്കപ്പെട്ട ഓരോ വിദ്യാര്‍ഥികളാണ് പങ്കെടുത്തത്
--
വായന വസന്തത്തിന് ഇന്ന് തുടക്കം
Posted on: 19-Jun-2011 12:10 AM
കോഴിക്കോട്: വായനയ്ക്കു പകരം വെക്കാനെന്തുണ്ട്? വിജ്ഞാനത്തിനപ്പുറം നമ്മുടെ ചിന്തയെയും ഭാവനയെയും സംസ്കാരത്തെയും പോഷിപ്പിക്കുന്നതില്‍ വായനയോളം ഉതകുന്ന മറ്റൊന്നുമില്ല. നേരത്തെതന്നെ നല്ല വായനാശീലമുള്ളവരായി കുട്ടികളെ മാറ്റിയെടുക്കുന്നതിനായി ജില്ലാ പഞ്ചായത്ത് "വായനാവസന്തം" എന്ന പരിപാടിക്ക് തുടക്കം കുറിക്കുന്നു. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഞായറാഴ്ച രാവിലെ 10.30ന് ടൗണ്‍ഹാളില്‍ എഴുത്തുകാരി പി വത്സല ഉദ്ഘാടനം ചെയ്യും. ജില്ലയിലെ മികച്ച സ്കൂള്‍ ലൈബ്രറികള്‍ക്കുള്ള പുരസ്കാരങ്ങളും ചടങ്ങില്‍ സമ്മാനിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജമീല അധ്യക്ഷയാവും. അക്ഷരത്തിന്റെ കൂട്ടുകാരന്‍ പി എന്‍ പണിക്കരെ അനുസ്മരിച്ച് 27വരെ ജില്ലയില്‍ വായനാവാരമായി ആചരിക്കും. മികച്ച ലൈബ്രറിക്കുള്ള തെരുവത്ത് രാമന്‍ പുരസ്ക്കാരം ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനും, രണ്ടാമത്തെ ലൈബ്രറിക്കുള്ള എം എന്‍ സത്യാര്‍ഥി പുരസ്ക്കാരം കൊയിലാണ്ടി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനും മൂന്നാമത് ലൈബ്രറിക്കുള്ള എന്‍എന്‍ കക്കാട് പുരസ്കാരം മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്കൂളിനുമാണ് ലഭിച്ചത്. വായനാ വാരാചരണത്തിന്റെ ഭാഗമായുള്ള കര്‍മപരിപാടികള്‍ തിങ്കളാഴ്ച ആരംഭിക്കും. ഹൈസ്കൂളുകളില്‍ ക്ലാസ്തലത്തിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ആദ്യപീരിയഡില്‍ നടക്കുന്ന ഉദ്ഘാടനചടങ്ങ് കുട്ടികളുടെ നേതൃത്വത്തിലായിരിക്കും. ക്ലാസ് തലത്തില്‍ വായനാപ്രതിജ്ഞയെടുക്കും. തുടര്‍ന്ന് മികച്ച കൃതികളിലെ ഒരുഭാഗം വായിക്കും. 27നകം സ്കൂള്‍തല റീഡേഴ്സ് ക്ലബ്ബുകള്‍ രൂപീകരിക്കുകയും ക്ലാസ് തലത്തില്‍ വായനാക്വിസ് സംഘടിപ്പിക്കുകയും ചെയ്യും. ഇതിനായി നൂറുചോദ്യങ്ങള്‍ മുന്‍കൂട്ടി സ്കൂളുകള്‍ക്കു നല്‍കും. കുട്ടികള്‍തന്നെയായിരിക്കും ക്വിസ് മാസ്റ്റര്‍മാര്‍ . "ഒരുദിവസം ഒരുപുസ്തകം" എന്ന ക്യാമ്പയിനും ഓരോ ദിവസവും താന്‍ വായിച്ച പുസ്തകത്തിന്റെ വായനാനുഭവവും കുട്ടികള്‍ പങ്കുവെക്കും.
--

A Government school sans Malayali students

Last Updated : 18 Jun 2011 12:52:41 PM IST

KOZHIKODE: Chinthavalappu Government upper primary school, situated in the heart of Kozhikode city, is not just another sorry tale of a government school awaiting an impending doom.

The school evokes interest as it has been completely wiped off the local flavour in terms of its students. It has classes from one to seven and all the 32 students come from everywhere except Kerala.Most of the students are from Tamil Nadu and Uttar Pradesh. The last time the school had a Malayali student was two years back.According to the school authorities, parents of these students are migrant labourers who have been in this region for years. “As the number of non-Malayali students increased, the local people were reluctant to admit their children in the school,” says Vinodini, science teacher at the school.School headmistress M M Usha said the vocabulary of the students in Malayalam is still limited to what they learn at the school. “Students speak Malayalam here but a different language at home.Teachers make use of pictures, drawings and photographs to make them understand the language,” she said.Now, the teachers are trying to pick up the native language of the students to enhance the learning process.“It’s very tough when they return after the vacation. Everything has to be taught from the beginning. Though Malayalam is like a foreign language to them, still they are trying to learn it with interest,” says Malayalam teacher K Serena.And the students appear to enjoy learning Malayalam.“I can count and write a few lines in Malayalam,” says Athira a seventh standard Tamil girl.The students are encouraged to participate in many cultural and literary competitions.Ashwathi, a Tamil girl in class VI, has got subdistrict level recognition in Malayalam light music
-

ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ കോളേജുകളുടെ മെഡിക്കല്‍ പ്രവേശനം ക്രമവിരുദ്ധം

തിരുവനന്തപുരം: മെഡിക്കല്‍ സീറ്റുകളില്‍ സ്വന്തം നിലയ്ക്ക് പ്രവേശനം നടത്തുന്നതിനുള്ള നടപടികള്‍ക്ക് ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ കീഴിലുള്ള പ്രൊഫഷണല്‍ കോളേജ് മാനേജ്‌മെന്റ് ഫെഡറേഷന്‍ നടപടി തുടങ്ങി. പ്രവേശനത്തിനായുള്ള പ്രോസ്‌പെക്ടസ് വിതരണം അവര്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍, പ്രോസ്‌പെക്ടസില്‍ പറയുന്ന പ്രകാരം പ്രവേശനം നടക്കുകയാണെങ്കില്‍ അതു ചട്ടവിരുദ്ധമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശങ്ങള്‍ക്കു വിരുദ്ധമായ ഒട്ടേറെ വ്യവസ്ഥകള്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് കോളേജുകളുടെ പ്രോസ്‌പെക്ടസില്‍ കടന്നുകൂടിയിട്ടുണ്ട്.

മെഡിക്കല്‍ പ്രവേശനത്തിന് അര്‍ഹത നിര്‍ണയിക്കാന്‍ എന്‍ട്രന്‍സിന്റെ മാര്‍ക്കിനും യോഗ്യതാപരീക്ഷയുടെ മാര്‍ക്കിനും തുല്യ വെയിറ്റേജ് നല്‍കുമെന്ന് പ്രോസ്‌പെക്ടസില്‍ പറയുന്നു. എന്നാല്‍, ഇങ്ങനെ പ്രവേശനം നടത്തുന്നതിന് മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരമില്ല. സംസ്ഥാനത്ത് മെഡിക്കല്‍ പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യതയായ പ്ലസ് ടു പരീക്ഷ ഒരു ബോര്‍ഡ് മാത്രമാണ് നടത്തുന്നതെങ്കില്‍ ആ മാര്‍ക്കു വെച്ചു തന്നെ പ്രവേശനം നടത്താമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെ ഒറ്റ ബോര്‍ഡിനു കീഴിലല്ല യോഗ്യതാ പരീക്ഷയെങ്കില്‍ എന്‍ട്രന്‍സ് കൂടിയേ തീരൂ. എന്‍ജിനീയറിങ് പ്രവേശനത്തിന് പ്ലസ് ടു മാര്‍ക്ക് കൂടി പരിഗണിക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ മെഡിക്കല്‍ പ്രവേശനത്തിന് എന്‍ട്രന്‍സ് മാത്രം ആധാരമാക്കിയതും മെഡിക്കല്‍ കൗണ്‍സിലിന്റെ ഈ നിബന്ധനയുള്ളതിനാലാണ്.

കഴിഞ്ഞ വര്‍ഷവും ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ മെഡിക്കല്‍ പ്രവേശനത്തിന് പ്ലസ് ടു മാര്‍ക്ക് കൂടി പരിഗണിച്ചിരുന്നു. ഇതു സംബന്ധിച്ച് പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റി വിഷയം പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. എന്‍ട്രന്‍സ് കമ്മീഷണര്‍ ബി.എസ്.മാവോജി, പ്രൊഫ.എസ്.അനിരുദ്ധന്‍ എന്നിവരായിരുന്ന സമിതി അംഗങ്ങള്‍. പ്രവേശനം ക്രമവിരുദ്ധമായിരുന്നുവെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും അവര്‍ റിപ്പോര്‍ട്ട് നല്‍കി. കമ്മ്യൂണിറ്റി മെറിറ്റ് സീറ്റില്‍ സബ്‌റിസര്‍വേഷന്‍ ഏര്‍പ്പെടുത്തിയതും തെറ്റാണെന്ന് സമിതി അഭിപ്രായപ്പെട്ടു.

എന്നാല്‍, പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ ഭാവി ഉയര്‍ത്തിക്കാട്ടിയ മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ നേടി. ഈ സ്റ്റേ അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷവും പ്രവേശനത്തിന് നീക്കം നടക്കുന്നത്. മാനേജ്‌മെന്റുകള്‍ സമ്പാദിച്ച സ്റ്റേ ഒഴിവാക്കാന്‍ അന്നത്തെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ല. നിലവിലുള്ള സ്റ്റേ ഒഴിവാക്കി പ്രവേശനം മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദ്ദേശപ്രകാരമാക്കുന്നതിന് ഹൈക്കോടതിയെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഇപ്പോള്‍ അവസരമുണ്ട്.

എല്ലാ സീറ്റിലും ഏകീകൃതമായ ഫീസ് കിട്ടിയാല്‍ മാത്രമേ സര്‍ക്കാരിന് സീറ്റ് വിീട്ടുനല്‍കുകയുള്ളൂ എന്ന് കഴിഞ്ഞ വര്‍ഷവും ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ പറഞ്ഞിരുന്നു. എന്നാല്‍, എല്‍.ഡി.എഫ്. വഴങ്ങിയില്ല. ഇപ്പോള്‍, സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിട്ടായാലും എല്ലാ സീറ്റിലും ഒരേ ഫീസ് എന്ന ആവശ്യം യു.ഡി.എഫ്. സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിക്കാന്‍ തയ്യാറായി. എന്നിട്ടും പുതിയ കാരണങ്ങള്‍ പറഞ്ഞ് ധാരണയില്‍ നിന്നു പിന്മാറിയ ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ സ്വന്തം നിലയ്ക്ക് പ്രവേശന നടപടികള്‍ തുടങ്ങിയത് സംശയങ്ങള്‍ക്കു കാരണമായിട്ടുണ്ട്.

തൃശ്ശൂര്‍ അമല ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, തൃശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളേജ്, തിരുവല്ല പുഷ്പഗിരി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, തിരുവല്ല പുഷ്പഗിരി കോളേജ് ഓഫ് ഡെന്റല്‍ സയന്‍സ് എന്നിവിടങ്ങളിലേക്കുള്ള 340 എം.ബി.ബി.എസ്. സീറ്റുകളിലേക്കും 42 ബി.ഡി.എസ്. സീറ്റുകളിലേക്കുമുള്ള പ്രവേശനത്തിനായാണ് പ്രോസ്‌പെക്ടസ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഓപ്പണ്‍ മെരിറ്റില്‍ 130 എം.ബി.ബി.എസ്. സീറ്റുകളും 16ബി.ഡി.എസ്. സീറ്റുകളുമുണ്ട്. 210 എം.ബി.ബി.എസ്. സീറ്റുകളും 26 ബി.ഡി.എസ്. സീറ്റുകളും കമ്മ്യൂണിറ്റി മെരിറ്റിലാണ്. കമ്മ്യൂണിറ്റി മെരിറ്റിനെ വീണ്ടും പല ഉപവിഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്. ഇത് ക്രമവിരുദ്ധമാണെന്നാണ് കഴിഞ്ഞ വര്‍ഷം മാവോജി സമിതി കണ്ടെത്തിയിരുന്നത്.

എം.ബി.ബി.എസ്സില്‍ എല്ലാ വിഭാഗം ക്രൈസ്തവര്‍ക്കും പ്രവേശനം ലഭിക്കുന്ന 131 സീറ്റുകളാണുള്ളത്. സീറോ മലങ്കര കത്തോലിക്കര്‍ക്ക് 20, ലത്തീന്‍ കത്തോലിക്കര്‍ക്ക് 12, തൃശ്ശൂര്‍ അതിരൂപതയ്ക്ക് 12, ദളിത് ഓര്‍ത്തഡോക്‌സിനുള്ള ഒന്നടക്കം മലങ്കര ഓര്‍ത്തഡോക്‌സിന് 10, സിറോ മലബാറിന് എട്ട്, ദളിത് ക്രൈസ്തവര്‍ക്ക് ഏഴ്, പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ക്കുമായി ഏഴ്, ദേവമാതാ പ്രവിശ്യയിലെ സി.എം.ഐ. പ്ലസ് ടു പൂര്‍വ വിദ്യാര്‍ഥികള്‍ക്ക് മൂന്ന് എന്നിങ്ങനെയാണ് മറ്റു വിഭാഗക്കാര്‍ക്കുള്ള എം.ബി.ബി.എസ്. സീറ്റുകള്‍.

ബി.ഡി.എസ് സീറ്റുകളില്‍ എല്ലാ വിഭാഗം ക്രൈസ്തവര്‍ക്കും പ്രവേശനം ലഭിക്കുന്ന 12 സീറ്റുകളാണുള്ളത്. പത്തെണ്ണം മലങ്കര കത്തോലിക്കര്‍ക്ക് ലഭിക്കുമ്പോള്‍ പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ക്കും ഒന്ന്, ദളിത് ക്രൈസ്തവര്‍ക്ക് ഒന്ന്, ലത്തീന്‍ കത്തോലിക്കര്‍ക്ക് രണ്ട് എന്നിങ്ങനെ ബി.ഡി.എസ്. സീറ്റുകള്‍ നീക്കിവെച്ചിരിക്കുന്നു. ഇത് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളുടെ മെഡിക്കല്‍ പ്രവേശനവും നിയമക്കുരുക്കിലാവും.
--

വായനവാരം; ബോവിക്കാനം സ്‌കൂളില്‍ വിവിധ പരിപാടികള്‍

Posted on: 19 Jun 2011

  • ബോവിക്കാനം: വിദ്യാരംഗം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബോവിക്കാനം എ.യു.പി. സ്‌കൂളില്‍ വായനവാരത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. 20ന് നടക്കുന്ന പി.എന്‍.പണിക്കര്‍ അനുസ്മരണത്തിന്
  • ജീവചരിത്രക്കുറിപ്പ് ക്ലാസ് തലത്തില്‍ രചിച്ചുകൊണ്ടാണ് തുടക്കം കുറിക്കുന്നത്.
  • 21ന് അമ്മവായന,
  • 22ന് വായനമത്സരം,
  • 23ന് സാഹിത്യകാരന്മാരുമായി അഭിമുഖം,
  • 24ന് പുസ്തക പ്രദര്‍ശനം എന്നിവ നടക്കും. ആലോചനായോഗത്തില്‍ പ്രധാനാധ്യാപകന്‍ കെ.ദാമോദരന്‍ അധ്യക്ഷനായി. എ.ഷൈലജ, കെ.ഉണ്ണികൃഷ്ണന്‍, പി.വി.സുരേഷ്, സൗദാമിനി, അസ്സെയിന്‍, പത്മിനി, പുഷ്പവല്ലി, ലത, സുലോചന, കൃഷ്ണകുമാര്‍, സയ്യിദ, സുഭാഷ്ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
  • സാഹിത്യവേദിയുടെ പുതിയ ചെയര്‍മാനായി കെ.രാഘവന്‍, കണ്‍വീനര്‍ കാവ്യ ഉണ്ണി എന്നിവരെയും തിരഞ്ഞെടുത്തു.
  • --

1 comment:

Prasanna Raghavan said...

വിദ്യഭ്യാസത്തിന്റെ വിവിധവശങ്ങളെ വ്യക്തമാക്കുന്ന പോസ്റ്റുകള്‍ വളരെ അറിവു നല്‍കുന്നതാണ്.